കേരളത്തിൽ സാധാരണക്കാർക്ക് ലോട്ടറി അടിക്കുന്നത് കുറയുന്നു.ലോട്ടറി മാഫിയ തട്ടിപ്പ് പുറത്തായി.
കേരളത്തിൽ സാധാരണക്കാരന് ലോട്ടറിയടിക്കുന്നത് കുറയുന്നു.കാരണം ലോട്ടറി മൊത്തമായി ആളുകൾക്ക് (മാഫിയകൾക്ക്) മറിച്ചുവിൽക്കുന്നു. ഇങ്ങനെ വിൽപ്പന നടത്തുന്ന ഒരു മാഫിയ സംഘം തന്നെ കേരളത്തിലുണ്ടെന്ന് എന്ന് കണ്ടെത്തി.
നിലവിൽ അവസാനം വരുന്ന നാല് അക്കങ്ങൾ ക്ക് 5000/- രൂപ മുതൽ 100/- രൂപ വരെ സമ്മാനങ്ങൾ ഉണ്ട്. ഇങ്ങനെ ഒരേപോലെയുള്ള പല സീരീസിലേ
12 ടിക്കറ്റുകൾ (1 സെറ്റ്) ഒരാൾക്ക് വാങ്ങാൻ അനുമതിയുണ്ട്. എന്നിരിക്കെ ഇതുപോലെയുള്ള 40,72,90 സെറ്റ് ടിക്കറ്റുകൾ ഏജൻസികൾ മാഫിയകൾക്ക് മറിച്ച് വിൽക്കുന്നതാണ് സാധാരണക്കാർക്ക് സമ്മാനം ലഭിക്കുവാനുള്ള സാധ്യത കുറയുന്നത്.
ടിക്കറ്റുകൾ ഏജൻസിയിൽ എത്തുമ്പോൾ തന്നെ ഇങ്ങനെയുള്ള നമ്പറുകൾ വേർതിരിച്ചെടുത്തു ഇവർ മാഫിയകൾക്ക് കൈമാറുന്നു . ഇതുമൂലം ഒന്നോ രണ്ടോ ടിക്കറ്റ് എടുക്കുന്നു സാധാരണക്കാരന് സമ്മാനം ലഭിക്കുവാനുള്ള സാധ്യത കുറയുന്നു.
വിവിധ ജില്ലകളിലുള്ള ടിക്കറ്റുകളെല്ലാം തന്നെ ഇതേപോലെ തരംതിരിച്ച് ലോട്ടറി മാഫിയയുടെ കൈകളിൽ എത്തിച്ചേരുന്നു.
https://youtube.com/shorts/8EkPVS3nDQ4?feature=share
ഇതിനെതിരെ പല തവണ പരാതികൾ സമർപ്പിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
Search Your Nearest Jobs
Join Free Jobs Consultancy Facebook
Join Daily Workers Kerala Group
ഇങ്ങനെയുള്ള ടിക്കറ്റ് സമ്മാനം ലഭിക്കുമ്പോൾ ടിക്കറ്റ് വിൽക്കുന്ന ഏജൻസി തന്നെ വിവിധ ഏജൻസികളിലൂടെ മാറ്റി നൽകുന്നതിനാൽ ഇത് ഒരേ സെറ്റിൽ ഉള്ളതാണ് എന്ന് കണ്ടെത്തുവാൻ സാധിക്കുന്നില്ല. സമ്മാനം ലഭിക്കുന്ന ടിക്കറ്റുകളെല്ലാം ഈ ഏജൻസികളിലൂടെ തന്നെ മാറണം എന്ന കരാറിലാണ് ഇത്തരത്തിലുള്ള ഏജൻസികൾ എല്ലാം തന്നെ മാഫിയകൾക്ക് ടിക്കറ്റ് മറിച്ചു നൽകുന്നത്.
സാധാരണക്കാരൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിൽ. അവന് പ്രതീക്ഷ നൽകുന്ന ഒന്നാണ് കേരളാ ഭാഗ്യക്കുറി. ഇതിൽ തട്ടിപ്പ് നടത്തുന്ന ലോട്ടറി മാഫിയകളെ കണ്ടെത്തുവാൻ ശ്രമിക്കുന്ന 24 ന്യൂസ് ടീമിന് അഭിനന്ദനങ്ങൾ. കൂടുതൽ അറിയാൻ 24 ന്യൂസ് സന്ദർശിക്കുക.
